ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഡിസംബർ 18, ഞായറാഴ്‌ച


നാലാം ക്ലാസിലെ ഒരു വിദ്യാര്‍ഥി ആത്മകഥാരചനയില്‍ തന്റെ അനുഭവങ്ങല്‍ പങ്കുവെച്ച് എഴുതിയ കുറിപ്പ്........
എന്നെകുറിച്ച്





                                 ഞാന്‍ ഷാലിഖ് ഇജാസ് ഇപ്പോള്‍ നാലാംക്ലാസില്‍ പഠിക്കുന്നു. 
എന്റെ ഉപ്പ ഷംസീര്‍ബാബു,ഉമ്മ നസീമ,അനിയത്തി റഷഫെബിന്‍. ഈ ദിവസം എന്നെകുറിച്ച് 
ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മവരിക എന്നെ സ്കൂളില്‍ ചേര്‍ത്ത ദിവസമാണ്.ജി.യു.പി സ്കൂള്‍ കാളികാവ് ബസാര്‍ സ്കുളിലാണ് ഉപ്പ എന്നെ ചേര്‍ത്തത് .സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ എന്തെങ്കിലും അടയാളം വേണ്ടെ? അന്ന് എനിക്ക് കാലിന്റെ മടമ്പില്‍ ഒരു കാക്കാപുള്ളിയുണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ ദിവസം കരച്ചിലോടുകരച്ചിലായിരുന്നു.ആയിടെക്കാണ് എന്റെ ഉപ്പ വിദേശത്തേക്ക് പോകുവാന്‍ ഒരുങ്ങിയത്.ഉപ്പക്ക് കൊണ്ടുപോകേണ്ടെ സാധനങ്ങള്‍ എടുത്തുവെക്കാന്‍ ഞാനും കൂടി.ഉപ്പ വാഹനത്തില്‍ കയറി കുറച്ചുദൂരം പോയപ്പോഴേക്കും അനിയത്തി കരയാന്‍ തുടങ്ങി.പിന്നീട് എന്റെ വലിയ ആപ്പാപ്പ വിദേശത്തേക്ക് പോയി.വര്‍ഷങ്ങല്‍ക്ക് ശേ‍ഷം ആദ്യം തിരികെയെത്തിയത് എന്റെ വലിയ ആപ്പാപ്പയാണ്.വലിയ ആപ്പാപ്പ എനിക്ക് പന്തും സ്കൂള്‍ബാഗുമൊക്കെ കൊണ്ടുവന്നു.പിന്നെ എന്റെ ഉപ്പവന്നു.ഉപ്പയും നിറയെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു.എനിക്ക് ഏറെ ഇഷ്ടം വാഹനങ്ങളോടായിരുന്നു.വാഹനങ്ങള്‍ കൂടുതലായും ഉണ്ടാക്കാനാണ് ഇഷ്‌‌ടം. ഭാവിയില്‍ ഒരു മെക്കാനിക് ആവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.എന്റെ കൂടെകളിക്കാന്‍ ആരും വരാറില്ലായിരുന്നു.പലരും എന്നെ പൊണ്ണത്തടിയന്‍,തടിയന്‍പുള്ളു,ഉണ്ടതടിയന്‍, എന്ന് കളിയാക്കി വിളിക്കാറുണ്ട് .അതുകൊണ്ട് അധികം കൂട്ടുകൂടുന്നത് എനിക്കും വലിയ ഇഷ്ടമായിരുന്നില്ല.ഉപ്പ നാട്ടില്‍ വന്നതിന്റെ പിറ്റേദിവസം എനിക്ക് സൈക്കിള്‍ വാങ്ങി തന്നു.ആദ്യമൊക്കെ എന്റെ സൈക്കിളിന് നാലുവീലായിരുന്നു.എന്റെ സുഹൃത്ത് സോനുവിന്റെ സൈക്കിളിന് രണ്ടുവീലായിരുന്നു..അവന്റെ സൈക്കിളില്‍ പഠിക്കുമ്പോള്‍ ഞാന്‍ പലപ്രാവശ്യം വീണിട്ടുണ്ട്.പിന്നെ വര്‍ഷങ്ങല്‍ക്ക് ശേഷം എന്റെ സൈക്കിള്‍ കേടുവന്നു.അത് ഉപയോഗിക്കാന്‍ പറ്റാതായി.പിന്നെ വര്‍‍ഷങ്ങളായി ഞാന്‍ ഒരു സൈക്കിളിന് വേണ്ടി ഉപ്പയോട് പറയുന്നു എന്നാല്‍ ഉപ്പ വാങ്ങിതന്നില്ല.ഇപ്പോള്‍ ഉപ്പയുടെ ആവശ്യത്തിനായി വലിയ സൈക്കിള്‍ വാങ്ങി.ഞാന്‍ അതുംകൊണ്ടാണ് നടക്കുന്നത്.പക്ഷെ റോഡിലിറങ്ങാന്‍ ഉമ്മ സമ്മതിക്കാറില്ല.ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടായി ഞാന്‍ ആ സൈക്കിളിനെ കാണുന്നു.എന്റെ ഇത്രക്കാലത്തെ വിവരങ്ങളാണ് ഞാന്‍ പറഞ്ഞത്.പേടിക്കേണ്ട ഞാന്‍ ഇനിയും എന്നെകുറിച്ചെഴുതാം






ഷാലിഖ് ഇജാസ്


4A

2011, നവംബർ 21, തിങ്കളാഴ്‌ച


                             പൂമ്പാറ്റയുടെ നാശം.

          നിറങ്ങള്‍ ചാലിച്ച് മാടി വിളിച്ച പൂക്കളിലിരുന്ന മിന്നുപൂമ്പാറ്റ അമ്പരുന്നു.ഒരു തുള്ളി തേന്‍പോലുമില്ലാത്ത പൂവോ?.അവള്‍ വല്ലാതെ വിഷമിച്ച് ഓരോ പൂവിനും ചുറ്റും പറന്നു.ഒരു പൂവില്‍ നിന്നും ഒരു തുള്ളി തേന്‍പോലും ലഭിച്ചില്ല.മിന്നു നിരാശയോടെ മടങ്ങി.അന്ന് വൈകുന്നേരം വീട്ടിലെത്തിയ മിന്നു തന്റെ മാതാപിതാക്കളോട് സംഭവം വിവരിച്ചു.അവര്‍ക്കും അത്ഭുതം തോന്നി.ആ ദിവസം രാത്രി തന്നെ അവര്‍ ആ അത്ഭുതപുഷ്പങ്ങള്‍ കാണാന്‍ പോയി.അവിടെ ചെന്ന അവര്‍ ആ പുഷ്പത്തിന്ചുറ്റും പറന്ന് നോക്കി.ഇത് ഏത് പുഷ്പമാണ്?അപ്പോഴാണ് അവരുടെ ചങ്ങാതിയായ കുഞ്ഞുപൂമ്പാറ്റ ആ വഴി വന്നത്.മിന്നു ചങ്ങാതിയോട് വിവരങ്ങളെല്ലാം പറഞ്ഞു.അപ്പോള്‍ കുഞ്ഞുപൂമ്പാറ്റ സങ്കടത്തോടെ മറുപടി പറഞ്ഞു ചങ്ങാതി‌ ഇതെല്ലാം പ്ലാസ്റ്റിക് പൂക്കളാണ്.ഇവ ഒരിക്കലും വാടുകയയോ കൊഴിയുകയോ ഇല്ല.എല്ലാ വീടുകളിലും ഇതു പോലെയുള്ള പുക്കള്‍ സ്ഥാനംപിടിച്ചാല്‍ നമ്മുടെ ഗതിയെന്താവും.?സങ്കടത്തോടെ പൂമ്പാറ്റകൂട്ടം പറന്നുപോയി.


                           നിസ്മ.കെ
                                5b

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച


ലൈബ്രറിയിലെ ചില്ലലമാരയില്‍ പൂട്ടിയിട്ടിരിക്കുന്നരിനെതിരെ പുസ്തകങ്ങള്‍ പ്രതികരിച്ചാല്‍ എങ്ങനെയായിരിക്കും കുട്ടികളുടെ സങ്കല്‍പങ്ങള്‍ രേഖപെടുത്തിയപ്പോള്‍....അഞ്ചാം തരത്തിലെ രസകുടുക്ക എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്.

പുസ്തകങ്ങള്‍ക്ക് പറയാനാളുത്

എന്താണീ മനുഷ്യരിങ്ങനെ.?
വലിയ ബുദ്ധിമാന്‍മാരാണെന്നാണവരുടെ വിചാരം.പുസ്തകങ്ങളായ ഞങ്ങളില്ലായിരുന്നെങ്കില്‍ വായിച്ചും,പഠിച്ചും,ചിന്തിച്ചും വളരാന്‍ ഇവര്‍ക്കിങ്ങനെ സാധിക്കുമായിരുന്നോ?. ലോകത്ത് നിരവധിമാറ്റങ്ങളുണ്ടാക്കാന്‍ അറിവുകള്‍ സമ്മാനിക്കുന്ന ഞങ്ങളെ മനുഷ്യര്‍ അലമാരയില്‍ അടുക്കി ഇരുത്തി.ഞങ്ങള്‍ രക്ഷപെട്ടുകളയുമെന്ന് വിചാരിച്ചാവാം കുറ്റിയും കൊളുത്തും വെച്ചത്.വിവേകവും സല്‍സ്വഭാവവുമില്ലാത്ത മനുഷ്യരെ പോലെ ചാടിപോവുകയില്ല ഞങ്ങള്‍.ആഗ്രഹത്തോടെ അന്വേഷിച്ച് വരുന്നവര്‍ക്ക് മനസുനിറയെ അറിവു നല്‍കും.ഈ ചില്ലുകൂട്ടില്‍ കിടന്ന് പൊടിയും,മാറാലയുമൊക്കെ പിടിച്ച് മനുഷ്യരുടെ വൃത്തികെട്ട മനസുപോലെയായിതീരാതിരുനിന്നാല്‍ മതിയായിരുന്നു. പണ്ട് എത്ര വായനക്കാരായിരുന്നു ദിനംപ്രതി ഇവിടെയെത്തിയിരുന്നത്.അന്ന് ഞങ്ങളുടെ നല്ലകാലമായിരുന്നു.കഥയും,കവിതയും,നോവലും,നിരൂപണവുമൊക്കെ തേടിയെത്തുന്ന മനുഷ്യരോടൊപ്പം എത്രയധികം സഞ്ചരിച്ചു.പുതിയകാലത്ത് ടി വി യും,കമ്പ്യൂട്ടറും,കടന്നുവന്നതോടെ ഞങ്ങളെ തേടി ആരും വരാതായി. നാളെ പുതിയതലമുറ ഞങ്ങളെ തേടി വരാതിരിക്കില്ല...
വര്‍ദ.പി
5A

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച


THE GREEDY MINISTER

Once there lived an oldman.He was a farmer. He had a child named Ramu.He was motherless. He was very good at his studies. When he was free, he helped his father in the field.Their cottage were behind a palace.The palace belonged to the king Udayavarma.His wife was a beautiful women named Sreedevi.They had no children so they were very sad.They loved the farmer and his son.They decided to take that boy. Unwillingly farmer sent their son to the palace.Then the king gave so many goldcoins to him.The king requested the farmer to leave the village.The minister took the opportunity to kill the king and the queen and left the child in the forest.

            After many years the farmer visited the palace to see his son but he could not see his son there.Then the minister was the king of the palace.The farmer asked the minister where his son was.Minister said that he had die.Then the farmer went to the forest.Then he saw his son.Then the son told his father what happened.Then they told the real story to village and all the people went the palace and killed the minister.The farmers son became the real king of the palace.

                                                                             
                                                              APARNA.C
                                                               7B

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കണ്ണാടിപുഴയുടെ തീരങ്ങളില്‍



തോരാത്തമഴകാരണം പുറത്തിറങ്ങാനായില്ല.വീടിന്റെ അടുത്തുള്ള കണ്ണാടിപുഴ ഒഴുകികൊണ്ടിരിക്കുകയാണ് എങ്ങോട്ടാണിവയെല്ലാം ഒഴുകുന്നത്....?ഒഴുകി ഒഴുകി പോയിട്ടും കണ്ണാടിപുഴയെന്താവറ്റാത്തത്. പുറത്തിറങ്ങാന്‍ പറ്റാത്തതില്‍ വല്ലാത്തൊരസ്വസ്ഥത. വീട്ടിലിരുന്നാല്‍ അനിയത്തിയെ നോക്കണം.നോക്കാന്‍ മടിയായതുകാരണം ഉടുപ്പിട്ട് പുറത്തിറങ്ങി.വേഗം കണ്ണാടിപുഴയുടെ അടുത്തേക്ക് ഓടി.കളകളമൊഴുകി പാട്ടുപാടി പോകുന്ന കണ്ണാടിപുഴയില്‍ ഞാന്‍ എന്റെഛായ നോക്കി.എന്തു ഭംഗി എന്നെകാണാനെന്നോ....ഒരു മാലാഖ കുഞ്ഞുപോലെ...നോക്കുന്നതിനിടയില്‍ ഒരുകൊച്ചുമീന്‍ എന്റെ കാലിനടിയില്‍ ഉമ്മവെച്ചു.ഞാനതിനെ കൈയ്യിലെടുക്കാന്‍ നോക്കി.പക്ഷെ അതെന്നെ കളിപ്പിച്ചുകൊണ്ടേയിരുന്നു.കുറച്ചുനേരം ഞാനവിടെ ചെലവഴിച്ചു. പിന്നീട് ഞാനപ്പുറത്തെ മോനുവിന്റെ വീട്ടിലേക്കോടി.മോനുവും ചിന്നുവും അവിടെ കളിക്കുകയായിരുന്നു.കളിക്കിടയില്‍ അവര്‍ തമ്മില്‍ വഴക്കായി.എപ്പോഴും അങ്ങനെതന്നെയാണ്.കളിയില്‍ തോറ്റാല്‍ മോനുവിന് വഴക്ക്തന്നെ....പുതിയ കളികളിക്കാ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടുപേരും സമ്മതിച്ചു.കളിയില്‍ ഞാന്‍ മോനുവിന് കടംവെച്ചു.മോനുവല്ലെ ആള് കളിക്കാനില്ലെന്ന് പറഞ്ഞ് അവന്‍ കണ്ണാടിപുഴയിലേക്ക് മീന്‍പിടിക്കാന്‍ ഓടി...ഞാനും ചിന്നുവും പിന്നാലെയും.പെട്ടന്ന് തന്നെ മോനുവിന് മീന്‍കിട്ടി.ചിന്നുപോയി പാട്ടകൊണ്ടുവന്നു.മീനിനെ പാട്ടയിലേക്കിട്ടു.ഞാനതിനെ കുറേനേരം നോക്കിയിരുന്നു..പെട്ടന്ന് ഞാനോര്‍ത്തു എന്റെ കാല്‍കീഴില്‍ ചുംബിച്ചമീനാണെന്ന്.പക്ഷെ അതേപോലെയുള്ള അനേകം മീനുകളുണ്ട് ഈ പുഴയില്‍ അതുകൊണ്ട് ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല..‍നേരം ഇരുട്ടി. ഞാന്‍ വീട്ടിലേക്കോടി സൂര്യന്‍സങ്കടം വാര്‍ത്തുകൊണ്ട് വിടപറയുകയാണ്.പെട്ടന്ന് എനിക്കൊരു കാര്യം ഓര്‍മവന്നു. സൂര്യന്റെ കാമുകിയാണ് താമരയെന്ന്.എങ്കില്‍ എന്റെകൈവശമുള്ള പ്ലാസ്റ്റിക് താമരപൂവ് സൂര്യനെ കാണിച്ചാലോ? സൂര്യന്‍ അവളെ ഇഷ്ടത്തേടെ നോക്കുന്നതായി എനിക്ക് തോന്നി.അപ്പോഴാണ് അച്ഛന്‍ വരുന്നതുകണ്ടത്.ഞാന്‍ വേഗം താമരയുമെടുത്ത് വീട്ടിലേക്കോടി.സൂര്യന്‍ പെട്ടന്ന് വിടപറഞ്ഞു.എന്തുകൊണ്ടാവും തന്റെ കാമുകിയെ കണ്ടപ്പോള്‍ സൂര്യന്‍ ഏറെനേരം കൂടി ആകാശത്തു നിന്നത്..?എന്നെന്റെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.പ്രകൃതിയിലെ ഇഴയിലൊന്ന് പൊട്ടിയിട്ടുണ്ടെന്ന് ഞാന്‍ സംശയിച്ചു.ഇതോര്‍ത്തപ്പോള്‍ ശരവണന്‍മാഷ് ക്ലാസില്‍ പാടിതന്ന ഒരു പാട്ടാണ്എന്റെ മനസില്‍ ഓര്‍മവന്നത്.
                    "ആടിമുകില്‍ മാല കുടിനീരു തിരിയുന്നു
                     ആതിരകള്‍ കുളിരു തിരയുന്നു
                     ആവണികളൊരു കുഞ്ഞു പൂവുതിരിയുന്നു
                     ആറുകളൊഴുക്ക് തിരിയുന്നു"
ഇപ്പോള്‍ കുളങ്ങളും കായലുകളും ജൈവസമ്പത്തും പ്രകൃതിയില്‍ നിന്ന് മറയുന്നു.ഇപ്പോള്‍ ഫ്ലാറ്റുകള്‍ മാത്രം വര്‍ദ്ധിച്ചുവരുന്നു.......


                                      ദില്‍റൂബ.സി
                                         6A

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ചങ്ങാതിയുടെ എല്ലാവായനക്കാര്‍ക്കും ഐശ്വര്യം നിറഞ്ഞ ഓണാശംസകള്‍.....




നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന കലാധരന്‍മാഷ്,രഘുനാഥന്‍,ഋതുസഞ്ജന,ഏറനാടന്‍,കൊട്ടോട്ടിക്കാരന്‍,കൊമ്പന്‍,ഷാജിഅത്താണിക്കല്‍ എഡിറ്റര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ചും ചങ്ങാതിയിലെ കുരുന്നുകളുടെ പേരിലും നന്‍മയുടെ ഓണം ആശംസിക്കുന്നു.....

പുഴക്കരയില്‍....


കളകളമൊഴുകി 
കുശലം പറയുന്നപുഴയുടെതീരത്ത് 
പൂത്തുലഞ്ഞ് മനസിന് കുളിര്‍മയേകുന്ന വാകമരം വാകമരത്തിന്റെ കൈയ്യില്‍ ഒരു മഞ്ഞക്കിളി.അത് വാകപുക്കളോട് കിന്നാരം പറഞ്ഞു.അതിലൊരു പൂ എനിക്കൊരു ചുംബനം നല്‍കി നിലംപതിച്ചു.അതെന്നോട് എന്തോ മന്ത്രിച്ചു.അത് ഭൂമിയെ 
സ്പര്‍ശിച്ചപ്പോള്‍ വാകമരം തന്റെ ദുഖങ്ങള്‍ എന്നോട് പങ്കുവെക്കുന്നതുപോലെ തോന്നി.ഇളംകാറ്റു വീശിയപ്പോള്‍ വാകപൂ...പതിയെ പുഴയില്‍ പതിച്ചു.ആ പൂവിനേയും 
ഹൃദയത്തിലേറ്റി നിശബ്ദമായി പുഴയൊഴുകുന്നത് 
ഞാന്‍ നോക്കി നിന്നു. 
        വാകമരവും...........


നാജിദ.സി 6A