ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഡിസംബർ 18, ഞായറാഴ്‌ച


നാലാം ക്ലാസിലെ ഒരു വിദ്യാര്‍ഥി ആത്മകഥാരചനയില്‍ തന്റെ അനുഭവങ്ങല്‍ പങ്കുവെച്ച് എഴുതിയ കുറിപ്പ്........
എന്നെകുറിച്ച്





                                 ഞാന്‍ ഷാലിഖ് ഇജാസ് ഇപ്പോള്‍ നാലാംക്ലാസില്‍ പഠിക്കുന്നു. 
എന്റെ ഉപ്പ ഷംസീര്‍ബാബു,ഉമ്മ നസീമ,അനിയത്തി റഷഫെബിന്‍. ഈ ദിവസം എന്നെകുറിച്ച് 
ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മവരിക എന്നെ സ്കൂളില്‍ ചേര്‍ത്ത ദിവസമാണ്.ജി.യു.പി സ്കൂള്‍ കാളികാവ് ബസാര്‍ സ്കുളിലാണ് ഉപ്പ എന്നെ ചേര്‍ത്തത് .സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ എന്തെങ്കിലും അടയാളം വേണ്ടെ? അന്ന് എനിക്ക് കാലിന്റെ മടമ്പില്‍ ഒരു കാക്കാപുള്ളിയുണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ ദിവസം കരച്ചിലോടുകരച്ചിലായിരുന്നു.ആയിടെക്കാണ് എന്റെ ഉപ്പ വിദേശത്തേക്ക് പോകുവാന്‍ ഒരുങ്ങിയത്.ഉപ്പക്ക് കൊണ്ടുപോകേണ്ടെ സാധനങ്ങള്‍ എടുത്തുവെക്കാന്‍ ഞാനും കൂടി.ഉപ്പ വാഹനത്തില്‍ കയറി കുറച്ചുദൂരം പോയപ്പോഴേക്കും അനിയത്തി കരയാന്‍ തുടങ്ങി.പിന്നീട് എന്റെ വലിയ ആപ്പാപ്പ വിദേശത്തേക്ക് പോയി.വര്‍ഷങ്ങല്‍ക്ക് ശേ‍ഷം ആദ്യം തിരികെയെത്തിയത് എന്റെ വലിയ ആപ്പാപ്പയാണ്.വലിയ ആപ്പാപ്പ എനിക്ക് പന്തും സ്കൂള്‍ബാഗുമൊക്കെ കൊണ്ടുവന്നു.പിന്നെ എന്റെ ഉപ്പവന്നു.ഉപ്പയും നിറയെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു.എനിക്ക് ഏറെ ഇഷ്ടം വാഹനങ്ങളോടായിരുന്നു.വാഹനങ്ങള്‍ കൂടുതലായും ഉണ്ടാക്കാനാണ് ഇഷ്‌‌ടം. ഭാവിയില്‍ ഒരു മെക്കാനിക് ആവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.എന്റെ കൂടെകളിക്കാന്‍ ആരും വരാറില്ലായിരുന്നു.പലരും എന്നെ പൊണ്ണത്തടിയന്‍,തടിയന്‍പുള്ളു,ഉണ്ടതടിയന്‍, എന്ന് കളിയാക്കി വിളിക്കാറുണ്ട് .അതുകൊണ്ട് അധികം കൂട്ടുകൂടുന്നത് എനിക്കും വലിയ ഇഷ്ടമായിരുന്നില്ല.ഉപ്പ നാട്ടില്‍ വന്നതിന്റെ പിറ്റേദിവസം എനിക്ക് സൈക്കിള്‍ വാങ്ങി തന്നു.ആദ്യമൊക്കെ എന്റെ സൈക്കിളിന് നാലുവീലായിരുന്നു.എന്റെ സുഹൃത്ത് സോനുവിന്റെ സൈക്കിളിന് രണ്ടുവീലായിരുന്നു..അവന്റെ സൈക്കിളില്‍ പഠിക്കുമ്പോള്‍ ഞാന്‍ പലപ്രാവശ്യം വീണിട്ടുണ്ട്.പിന്നെ വര്‍ഷങ്ങല്‍ക്ക് ശേഷം എന്റെ സൈക്കിള്‍ കേടുവന്നു.അത് ഉപയോഗിക്കാന്‍ പറ്റാതായി.പിന്നെ വര്‍‍ഷങ്ങളായി ഞാന്‍ ഒരു സൈക്കിളിന് വേണ്ടി ഉപ്പയോട് പറയുന്നു എന്നാല്‍ ഉപ്പ വാങ്ങിതന്നില്ല.ഇപ്പോള്‍ ഉപ്പയുടെ ആവശ്യത്തിനായി വലിയ സൈക്കിള്‍ വാങ്ങി.ഞാന്‍ അതുംകൊണ്ടാണ് നടക്കുന്നത്.പക്ഷെ റോഡിലിറങ്ങാന്‍ ഉമ്മ സമ്മതിക്കാറില്ല.ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടായി ഞാന്‍ ആ സൈക്കിളിനെ കാണുന്നു.എന്റെ ഇത്രക്കാലത്തെ വിവരങ്ങളാണ് ഞാന്‍ പറഞ്ഞത്.പേടിക്കേണ്ട ഞാന്‍ ഇനിയും എന്നെകുറിച്ചെഴുതാം






ഷാലിഖ് ഇജാസ്


4A

2011, നവംബർ 21, തിങ്കളാഴ്‌ച


                             പൂമ്പാറ്റയുടെ നാശം.

          നിറങ്ങള്‍ ചാലിച്ച് മാടി വിളിച്ച പൂക്കളിലിരുന്ന മിന്നുപൂമ്പാറ്റ അമ്പരുന്നു.ഒരു തുള്ളി തേന്‍പോലുമില്ലാത്ത പൂവോ?.അവള്‍ വല്ലാതെ വിഷമിച്ച് ഓരോ പൂവിനും ചുറ്റും പറന്നു.ഒരു പൂവില്‍ നിന്നും ഒരു തുള്ളി തേന്‍പോലും ലഭിച്ചില്ല.മിന്നു നിരാശയോടെ മടങ്ങി.അന്ന് വൈകുന്നേരം വീട്ടിലെത്തിയ മിന്നു തന്റെ മാതാപിതാക്കളോട് സംഭവം വിവരിച്ചു.അവര്‍ക്കും അത്ഭുതം തോന്നി.ആ ദിവസം രാത്രി തന്നെ അവര്‍ ആ അത്ഭുതപുഷ്പങ്ങള്‍ കാണാന്‍ പോയി.അവിടെ ചെന്ന അവര്‍ ആ പുഷ്പത്തിന്ചുറ്റും പറന്ന് നോക്കി.ഇത് ഏത് പുഷ്പമാണ്?അപ്പോഴാണ് അവരുടെ ചങ്ങാതിയായ കുഞ്ഞുപൂമ്പാറ്റ ആ വഴി വന്നത്.മിന്നു ചങ്ങാതിയോട് വിവരങ്ങളെല്ലാം പറഞ്ഞു.അപ്പോള്‍ കുഞ്ഞുപൂമ്പാറ്റ സങ്കടത്തോടെ മറുപടി പറഞ്ഞു ചങ്ങാതി‌ ഇതെല്ലാം പ്ലാസ്റ്റിക് പൂക്കളാണ്.ഇവ ഒരിക്കലും വാടുകയയോ കൊഴിയുകയോ ഇല്ല.എല്ലാ വീടുകളിലും ഇതു പോലെയുള്ള പുക്കള്‍ സ്ഥാനംപിടിച്ചാല്‍ നമ്മുടെ ഗതിയെന്താവും.?സങ്കടത്തോടെ പൂമ്പാറ്റകൂട്ടം പറന്നുപോയി.


                           നിസ്മ.കെ
                                5b

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച


ലൈബ്രറിയിലെ ചില്ലലമാരയില്‍ പൂട്ടിയിട്ടിരിക്കുന്നരിനെതിരെ പുസ്തകങ്ങള്‍ പ്രതികരിച്ചാല്‍ എങ്ങനെയായിരിക്കും കുട്ടികളുടെ സങ്കല്‍പങ്ങള്‍ രേഖപെടുത്തിയപ്പോള്‍....അഞ്ചാം തരത്തിലെ രസകുടുക്ക എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്.

പുസ്തകങ്ങള്‍ക്ക് പറയാനാളുത്

എന്താണീ മനുഷ്യരിങ്ങനെ.?
വലിയ ബുദ്ധിമാന്‍മാരാണെന്നാണവരുടെ വിചാരം.പുസ്തകങ്ങളായ ഞങ്ങളില്ലായിരുന്നെങ്കില്‍ വായിച്ചും,പഠിച്ചും,ചിന്തിച്ചും വളരാന്‍ ഇവര്‍ക്കിങ്ങനെ സാധിക്കുമായിരുന്നോ?. ലോകത്ത് നിരവധിമാറ്റങ്ങളുണ്ടാക്കാന്‍ അറിവുകള്‍ സമ്മാനിക്കുന്ന ഞങ്ങളെ മനുഷ്യര്‍ അലമാരയില്‍ അടുക്കി ഇരുത്തി.ഞങ്ങള്‍ രക്ഷപെട്ടുകളയുമെന്ന് വിചാരിച്ചാവാം കുറ്റിയും കൊളുത്തും വെച്ചത്.വിവേകവും സല്‍സ്വഭാവവുമില്ലാത്ത മനുഷ്യരെ പോലെ ചാടിപോവുകയില്ല ഞങ്ങള്‍.ആഗ്രഹത്തോടെ അന്വേഷിച്ച് വരുന്നവര്‍ക്ക് മനസുനിറയെ അറിവു നല്‍കും.ഈ ചില്ലുകൂട്ടില്‍ കിടന്ന് പൊടിയും,മാറാലയുമൊക്കെ പിടിച്ച് മനുഷ്യരുടെ വൃത്തികെട്ട മനസുപോലെയായിതീരാതിരുനിന്നാല്‍ മതിയായിരുന്നു. പണ്ട് എത്ര വായനക്കാരായിരുന്നു ദിനംപ്രതി ഇവിടെയെത്തിയിരുന്നത്.അന്ന് ഞങ്ങളുടെ നല്ലകാലമായിരുന്നു.കഥയും,കവിതയും,നോവലും,നിരൂപണവുമൊക്കെ തേടിയെത്തുന്ന മനുഷ്യരോടൊപ്പം എത്രയധികം സഞ്ചരിച്ചു.പുതിയകാലത്ത് ടി വി യും,കമ്പ്യൂട്ടറും,കടന്നുവന്നതോടെ ഞങ്ങളെ തേടി ആരും വരാതായി. നാളെ പുതിയതലമുറ ഞങ്ങളെ തേടി വരാതിരിക്കില്ല...
വര്‍ദ.പി
5A

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച


THE GREEDY MINISTER

Once there lived an oldman.He was a farmer. He had a child named Ramu.He was motherless. He was very good at his studies. When he was free, he helped his father in the field.Their cottage were behind a palace.The palace belonged to the king Udayavarma.His wife was a beautiful women named Sreedevi.They had no children so they were very sad.They loved the farmer and his son.They decided to take that boy. Unwillingly farmer sent their son to the palace.Then the king gave so many goldcoins to him.The king requested the farmer to leave the village.The minister took the opportunity to kill the king and the queen and left the child in the forest.

            After many years the farmer visited the palace to see his son but he could not see his son there.Then the minister was the king of the palace.The farmer asked the minister where his son was.Minister said that he had die.Then the farmer went to the forest.Then he saw his son.Then the son told his father what happened.Then they told the real story to village and all the people went the palace and killed the minister.The farmers son became the real king of the palace.

                                                                             
                                                              APARNA.C
                                                               7B

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കണ്ണാടിപുഴയുടെ തീരങ്ങളില്‍



തോരാത്തമഴകാരണം പുറത്തിറങ്ങാനായില്ല.വീടിന്റെ അടുത്തുള്ള കണ്ണാടിപുഴ ഒഴുകികൊണ്ടിരിക്കുകയാണ് എങ്ങോട്ടാണിവയെല്ലാം ഒഴുകുന്നത്....?ഒഴുകി ഒഴുകി പോയിട്ടും കണ്ണാടിപുഴയെന്താവറ്റാത്തത്. പുറത്തിറങ്ങാന്‍ പറ്റാത്തതില്‍ വല്ലാത്തൊരസ്വസ്ഥത. വീട്ടിലിരുന്നാല്‍ അനിയത്തിയെ നോക്കണം.നോക്കാന്‍ മടിയായതുകാരണം ഉടുപ്പിട്ട് പുറത്തിറങ്ങി.വേഗം കണ്ണാടിപുഴയുടെ അടുത്തേക്ക് ഓടി.കളകളമൊഴുകി പാട്ടുപാടി പോകുന്ന കണ്ണാടിപുഴയില്‍ ഞാന്‍ എന്റെഛായ നോക്കി.എന്തു ഭംഗി എന്നെകാണാനെന്നോ....ഒരു മാലാഖ കുഞ്ഞുപോലെ...നോക്കുന്നതിനിടയില്‍ ഒരുകൊച്ചുമീന്‍ എന്റെ കാലിനടിയില്‍ ഉമ്മവെച്ചു.ഞാനതിനെ കൈയ്യിലെടുക്കാന്‍ നോക്കി.പക്ഷെ അതെന്നെ കളിപ്പിച്ചുകൊണ്ടേയിരുന്നു.കുറച്ചുനേരം ഞാനവിടെ ചെലവഴിച്ചു. പിന്നീട് ഞാനപ്പുറത്തെ മോനുവിന്റെ വീട്ടിലേക്കോടി.മോനുവും ചിന്നുവും അവിടെ കളിക്കുകയായിരുന്നു.കളിക്കിടയില്‍ അവര്‍ തമ്മില്‍ വഴക്കായി.എപ്പോഴും അങ്ങനെതന്നെയാണ്.കളിയില്‍ തോറ്റാല്‍ മോനുവിന് വഴക്ക്തന്നെ....പുതിയ കളികളിക്കാ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടുപേരും സമ്മതിച്ചു.കളിയില്‍ ഞാന്‍ മോനുവിന് കടംവെച്ചു.മോനുവല്ലെ ആള് കളിക്കാനില്ലെന്ന് പറഞ്ഞ് അവന്‍ കണ്ണാടിപുഴയിലേക്ക് മീന്‍പിടിക്കാന്‍ ഓടി...ഞാനും ചിന്നുവും പിന്നാലെയും.പെട്ടന്ന് തന്നെ മോനുവിന് മീന്‍കിട്ടി.ചിന്നുപോയി പാട്ടകൊണ്ടുവന്നു.മീനിനെ പാട്ടയിലേക്കിട്ടു.ഞാനതിനെ കുറേനേരം നോക്കിയിരുന്നു..പെട്ടന്ന് ഞാനോര്‍ത്തു എന്റെ കാല്‍കീഴില്‍ ചുംബിച്ചമീനാണെന്ന്.പക്ഷെ അതേപോലെയുള്ള അനേകം മീനുകളുണ്ട് ഈ പുഴയില്‍ അതുകൊണ്ട് ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല..‍നേരം ഇരുട്ടി. ഞാന്‍ വീട്ടിലേക്കോടി സൂര്യന്‍സങ്കടം വാര്‍ത്തുകൊണ്ട് വിടപറയുകയാണ്.പെട്ടന്ന് എനിക്കൊരു കാര്യം ഓര്‍മവന്നു. സൂര്യന്റെ കാമുകിയാണ് താമരയെന്ന്.എങ്കില്‍ എന്റെകൈവശമുള്ള പ്ലാസ്റ്റിക് താമരപൂവ് സൂര്യനെ കാണിച്ചാലോ? സൂര്യന്‍ അവളെ ഇഷ്ടത്തേടെ നോക്കുന്നതായി എനിക്ക് തോന്നി.അപ്പോഴാണ് അച്ഛന്‍ വരുന്നതുകണ്ടത്.ഞാന്‍ വേഗം താമരയുമെടുത്ത് വീട്ടിലേക്കോടി.സൂര്യന്‍ പെട്ടന്ന് വിടപറഞ്ഞു.എന്തുകൊണ്ടാവും തന്റെ കാമുകിയെ കണ്ടപ്പോള്‍ സൂര്യന്‍ ഏറെനേരം കൂടി ആകാശത്തു നിന്നത്..?എന്നെന്റെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.പ്രകൃതിയിലെ ഇഴയിലൊന്ന് പൊട്ടിയിട്ടുണ്ടെന്ന് ഞാന്‍ സംശയിച്ചു.ഇതോര്‍ത്തപ്പോള്‍ ശരവണന്‍മാഷ് ക്ലാസില്‍ പാടിതന്ന ഒരു പാട്ടാണ്എന്റെ മനസില്‍ ഓര്‍മവന്നത്.
                    "ആടിമുകില്‍ മാല കുടിനീരു തിരിയുന്നു
                     ആതിരകള്‍ കുളിരു തിരയുന്നു
                     ആവണികളൊരു കുഞ്ഞു പൂവുതിരിയുന്നു
                     ആറുകളൊഴുക്ക് തിരിയുന്നു"
ഇപ്പോള്‍ കുളങ്ങളും കായലുകളും ജൈവസമ്പത്തും പ്രകൃതിയില്‍ നിന്ന് മറയുന്നു.ഇപ്പോള്‍ ഫ്ലാറ്റുകള്‍ മാത്രം വര്‍ദ്ധിച്ചുവരുന്നു.......


                                      ദില്‍റൂബ.സി
                                         6A

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ചങ്ങാതിയുടെ എല്ലാവായനക്കാര്‍ക്കും ഐശ്വര്യം നിറഞ്ഞ ഓണാശംസകള്‍.....




നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന കലാധരന്‍മാഷ്,രഘുനാഥന്‍,ഋതുസഞ്ജന,ഏറനാടന്‍,കൊട്ടോട്ടിക്കാരന്‍,കൊമ്പന്‍,ഷാജിഅത്താണിക്കല്‍ എഡിറ്റര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ചും ചങ്ങാതിയിലെ കുരുന്നുകളുടെ പേരിലും നന്‍മയുടെ ഓണം ആശംസിക്കുന്നു.....

പുഴക്കരയില്‍....


കളകളമൊഴുകി 
കുശലം പറയുന്നപുഴയുടെതീരത്ത് 
പൂത്തുലഞ്ഞ് മനസിന് കുളിര്‍മയേകുന്ന വാകമരം വാകമരത്തിന്റെ കൈയ്യില്‍ ഒരു മഞ്ഞക്കിളി.അത് വാകപുക്കളോട് കിന്നാരം പറഞ്ഞു.അതിലൊരു പൂ എനിക്കൊരു ചുംബനം നല്‍കി നിലംപതിച്ചു.അതെന്നോട് എന്തോ മന്ത്രിച്ചു.അത് ഭൂമിയെ 
സ്പര്‍ശിച്ചപ്പോള്‍ വാകമരം തന്റെ ദുഖങ്ങള്‍ എന്നോട് പങ്കുവെക്കുന്നതുപോലെ തോന്നി.ഇളംകാറ്റു വീശിയപ്പോള്‍ വാകപൂ...പതിയെ പുഴയില്‍ പതിച്ചു.ആ പൂവിനേയും 
ഹൃദയത്തിലേറ്റി നിശബ്ദമായി പുഴയൊഴുകുന്നത് 
ഞാന്‍ നോക്കി നിന്നു. 
        വാകമരവും...........


നാജിദ.സി 6A

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച


മൂന്നാംക്ലാസിലെ ആകാശത്തിലെ വിടവ് എന്ന പാഠഭാഗത്തെ കഥാപാത്രമായ കോപ്പനാശാരിയെ കുറിച്ച് തയ്യാറാക്കിയ കുറിപ്പ്.


ആകാശത്തിലെ വിടവ് എന്ന കഥയിലെ നിറഞ്ഞുനില്‍ക്കുന്ന പ്രധാനസാനിധ്യം കോപ്പനാശാരിയുടേതാണ്.മറ്റാര്‍ക്കുമറിയാത്ത നിയമങ്ങളനുസരിച്ച് ചിലമരങ്ങള്‍ മുറിക്കില്ല.ചിലപുരകള്‍ പണിയില്ല.ചിലദിവസങ്ങള്‍ ഭക്ഷണമില്ല,ചിലരോട് സംസാരിക്കില്ല.എന്നിങ്ങനെയുള്ള ശീലങ്ങളനുസരിച്ചാണ് കോപ്പനാശാരി ജീവിച്ചുപോന്നിരുന്നത്.ആ നാട്ടിലെ ഏറ്റവും വലിയമരമായ അയനിമരം മുറിച്ചാല്‍ ആപത്തുണ്ടാകുമെന്നും പ്രവചിച്ച കോപ്പനാശാരി അതു മുറിക്കാന്‍ കൂട്ടാക്കിയതുമില്ല.പക്ഷെ കോപ്പനാശാരിയുടെ അഭിപ്രായം കുട്ടാക്കാതെ മുറിച്ചപ്പോള്‍ കോപ്പനാശാരിപ്രവചിച്ചതുപോലെ സംഭവിക്കുകയും ചെയ്തു.നാട്ടുകാരുടെ മുന്നില്‍ പരിഹാസകഥാപാത്രമായി നിന്നിരുന്ന കോപ്പനാശാരിക്ക് അര്‍ഹിച്ച സ്ഥാനം നല്‍കാന്‍ നാട്ടുകാര്‍ക്കായില്ല.മരംമുറി ഉപേക്ഷിച്ച കോപ്പനാശാരി വിറകുപെറുക്കിവിറ്റാണ് പിന്നീടുള്ള കാലം
ജീവിച്ചത്.

അനുഷ
3A

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഉറുമ്പിന്റെ യാത്ര.....


മൂന്നാംക്ലാസിലെ ഉറുമ്പുകണ്ടകാഴ്ച്ചകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരുക്കിയ കഥ.


മഴ കാഴ്ചകള്‍ കണ്ടുനടക്കുകയാണ് കുഞ്ഞനുറുമ്പ്. കാല്‍ വഴതി ഉറുമ്പ് മലവെള്ള പാച്ചിലില്‍ പെട്ടു.അയ്യോ രക്ഷിക്കണേ...അവന്‍ നിലവിളിച്ചു.ആരു കേള്‍ക്കാന്‍മു ങ്ങിയും പൊങ്ങിയും ഉറുമ്പൊഴുകിപോയി... എന്തോതടഞ്ഞു.
ഒരുകടലാസുതോണി അവനതില്‍എങ്ങനെയോകയറിപറ്റി.ഹാവുആശ്വാസമായി.അവന്‍ ചുറ്റുംനോക്കി ഹായ് എന്തുനല്ലകാഴ്ചകള്‍വീ ടുകള്‍
കുന്നുകള്‍,മരങ്ങള്‍,ചെടികള്‍,പൂക്കള്‍,വയലുകള്‍..... പെട്ടന്നാണ് കുഞ്ഞനുറുമ്പ് ഒരു കരച്ചില്‍കേട്ടത്.ചിന്നനുറുമ്പും മക്കളും പുഴയിലെ ഒഴുക്കില്‍പെട്ടിരിക്കുന്നു.
കുഞ്ഞന്‍ അവരെ എങ്ങനെയൊക്കെയോ പിടിച്ച് തോണിയില്‍ കയറ്റി.കുഞ്ഞാ
ഇനി നമ്മള്‍ എങ്ങനെകരയിലെത്തും.ചിന്നന്‍ ചോദിച്ചപ്പോഴാണ്
കുഞ്ഞനും അതിനെകുറിച്ചോര്‍ത്തത്.അവനും പേടിയാവാന്‍തുടങ്ങി.പുഴയില്‍
ഒഴുക്ക് ശക്തമായിരിക്കുന്നു.നല്ല കാറ്റു വീശുന്നുണ്ട്..തോണി പെട്ടന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറയുടെമേല്‍ ഇടിച്ചു.കുഞ്ഞനും കുട്ടുകാരും കരയിലേക്ക് തെറിച്ചുവീണു.
അവരെത്തിയത് സുന്ദരമായ ഒരു നാട്ടിലായിരുന്നു.അവിടെ അവര്‍ സുഖമായി.ജീവിച്ചു.


ഹസ്ന.ടി
3A

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

മാവിന്റെ ഓര്‍മകള്‍


മൂന്നാം ക്ലസിലെ "വിടപറയുംനേരം" എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്



പ്രിയ കൂട്ടുകാര.....
ചന്തയിലെ തിരക്കില്‍ ശ്വാസം വിടാന്‍ വിഷമിച്ച്കിടക്കുകയാരിന്നു.മണ്ണിലൊന്ന് കാലുറപ്പിക്കണം.ഇത്തിരിവെള്ളം വലിച്ചുകുടിക്കണം.അതു മാത്രമായിരുന്നു മനസില്‍.അപ്പോഴാണ് മുത്തച്ഛന്റെ കൈയുംപിടിച്ച് നീ വന്നത്.എന്നെ വാങ്ങികൊണ്ടുപോയി എന്നെമണ്ണിലുറപ്പിച്ചു.എനിക്ക് വെള്ളവും വളവും തന്നു.എന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും നീ എന്നെ പരിചരിച്ചു.നിന്നോടൊപ്പം ഞാനും വളര്‍ന്നു.സ്കുള്‍ വിട്ടുകഴിഞ്ഞാല്‍‍ നീ എന്റെ അടുത്തുവരും നിന്റെ കൂട്ടുകാരോടൊപ്പം ആടികളിക്കും.എന്റെ കൊമ്പില്‍ മാമ്പഴമുണ്ടായതു മുതല്‍‌ നിനക്കും കൂട്ടുകാര്‍ക്കും എത്രമാത്രം മാമ്പഴം നല്‍കിയിരിക്കുന്നു.നീയെനിക്ക് സ്കുള്‍ വിശേഷങ്ങള്‍ പറഞ്ഞുതരും.നീ ഇപ്പോള്‍ എന്നെ വിട്ടുപിരിയുമ്പോള്‍ ഏറെ സങ്കടമുണ്ട്.നീ ഇടക്കെപ്പോഴെങ്കിലും നീ എന്നരികിലെത്തണം.
                                                             സ്നേഹപൂര്‍വ്വം
                                                              മൂവാണ്ടന്‍

                    സിത്താരറഹ്മാന്‍
                      3A

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മഴയനുഭവം


മഴ നമുക്ക് സന്തോഷവം ദുഖവും സമ്മാനിക്കാറുണ്ട് ...മറക്കാനാകാത്ത ഒരു മഴക്കാലഅനുഭവം പങ്കുവെക്കുകയാണിവിടെ....


           മഴക്കാലം പലപ്പോഴും വിനവരുത്തിവച്ചിട്ടുണ്ട്. എന്റെ ഒരനുഭവം പറയാം ഞങ്ങളുടെ വീട്സ്ഥിതിചെയ്യുന്നത് വയലിന്റെ അരികിലാണ്.വരമ്പിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്.അന്ന് പെരുംമഴയായിരുന്നു. സ്കൂള്‍വിട്ട് വീട്ടലേക്ക് മടങ്ങുകയായിരുന്നു.റോഡില്‍ നിറയെ വെള്ളമായിരുന്നു.അപ്പോഴേവിചാരിച്ചിരുന്നുവയലില്‍നിറയെവെള്ളമയിരിക്കുമെന്ന്. വിചാരിച്ചതുപോലെതന്നെവയല്‍നിറഞ്ഞുകവിഞ്ഞിരുന്നു.വരമ്പാകെവെള്ളം.ഞാനൊന്ന്പേടിച്ചു. വയല്‍പുഴപോലെയൊഴുകുന്നുത് കാണാന്‍ നല്ല ചന്തമാണ്.വെള്ളത്തിലൂടെനടന്നുവരുമ്പോള്‍ പെട്ടന്ന് എന്തോകാലില്‍ ചുറ്റിയതുപോലെ.വലത്തെകാലിലാണ് ഒന്നേ നോക്കിയൊള്ളു ഞാന്‍ ഞെട്ടിനിലവിളിച്ചു.ഒരു പാമ്പ്..കാലില്‍ ചുറ്റിയിരിക്കുകയാണ്..നിലവിളി കേട്ട് ചേട്ടന്‍ ഓടിവന്നു...അവനും നിലവിളിക്കാന്‍ തുടങ്ങി"അച്ഛാ.....അമ്മേ....ഓടിവായോ.." അച്ഛന്‍പരിഭ്രമിച്ച്ഓടിവന്നു.അനങ്ങാതെനില്‍ക്കാന്‍പറഞ്ഞു.പാമ്പാണെങ്കിലോചുറ്റിവരിയുകയാണ്. "നീര്‍ക്കോലിയാണെടാപേടിക്കേണ്ട".അച്ഛന്‍ ആശ്വസിപ്പിച്ചു.നല്ല ഒഴുക്കുള്ള വരിക്കതോട്ടില്‍ അച്ഛനെന്നെ ഇറക്കിനിര്‍ത്തി.ഒരു നിമിഷം കാലില്‍നിന്ന് എന്തോ അഴിഞ്ഞുപോയി നീര്‍ക്കോലി വെള്ളത്തിലൂടെ ഒഴുകിപോയി എല്ലാവര്‍ക്കും ആശ്വാസമായി.....പിന്നെ ഒരുകാര്യമുള്ളത് ഒരാഴ്ചയോളം ഞാന്‍ പേടിപനിപിടിച്ച് കിടപ്പായി.ഒരു മഴക്കാലം വരുത്തിയവിന.....


അതുല്‍.ടി.സുരേഷ്
4A

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഡയറിക്കുറിപ്പ്


പ്രിയ ഡയറീ.....
നീ ഇന്നെന്നെ കാത്തിരുന്ന് മടുത്തോ..?ഇന്ന് നിന്നോട് എത്രയെത്ര കാര്യങ്ങള്‍ പറയാനുണ്ടെന്നോ?...രാവിലെ ഭക്ഷണം കഴിഞ്ഞ് ഞാന്‍ മദ്രസയിലേക്ക് ഓടി.പെട്ടന്ന് നല്ലൊരു മഴ പെയ്തു...മദ്രസ വിട്ട് വീട്ടിലെത്തുമ്പോഴേക്കും വീടിനുമുന്‍പില്‍ നിറയെ വെള്ളം..വയലരികിലെ തോടുകളില്‍ വിരുന്നുകാരായി പരല്‍മീനുകള്‍.. ഹായ്....പിന്നെ സ്കൂളിലേക്കുള്ള യാത്രയായിരുന്നു.തളിരിലകളില്‍ മഴത്തുള്ളികള്‍ നൃത്തം ചെയ്യുന്നു.ഞാനതിനെ തൊട്ടുതലോടുമ്പോഴാണ് ആരോ എന്റെ കയ്യില്‍പിടിക്കുന്നതുപോലെ തോന്നിയത്.നോക്കിയപ്പോഴോ ഒരു പുല്‍ച്ചാടി.ഇന്നെനിക്ക് പണം കിട്ടുമെന്ന് ഞാന്‍ കരുതി.മനസ്സ് പുല്‍ച്ചാടിയോടൊപ്പം ചാടിപ്പോയി.പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്.റ്റാ..റ്റാ.. സ്കൂള്‍ബസാണ് അപ്പോഴാണ് സ്കൂളില്‍ പോകമണല്ലോ എന്ന് തോന്നിയത്.ഞാന്‍ ബസ്സിനുപിന്നാലെ ഓടി.....സ്കൂളില്‍ എത്തിയപ്പോള്‍ നാജിദയേയും,വിജിഷയേയും കണ്ടു.പിന്നീട് ഞങ്ങള്‍ ക്ലാസിലേക്കുപോയി.വൈകുന്നേരം സ്കൂള്‍വിട്ട് വരുമ്പോള്‍വഴിയില്‍ നിന്ന്എനിക്കൊരു നാണയം കിട്ടി.ഞാനത് ക്രിസ്ത്യന്‍പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ കൊണ്ടിട്ടു.പിന്നെ ഞാന്‍ വീട്ടലേക്ക് മടങ്ങി.അപ്പോഴും വയലിലും വീട്ടുമുറ്റത്തും വെളളമുണ്ടായിരുന്നു.ഞാനൊരു കണ്ണാംചൂട്ടിയേയും എടുത്ത് വീട്ടലേക്ക് ഓടി.വീടിനടുത്തൊരു മാന്തോപ്പില്ലെ.വീട്ടിലെത്തിയപ്പോള്‍ അവിടെപോയി മാങ്ങപെറുക്കി.ഇന്ന് പതിവിലേറെ മാമ്പഴം ലഭിച്ചു.പിന്നെ ഞാന്‍ കുളിച്ച് പഠിക്കാനിരുന്നു.അപ്പോഴെന്റെ അനിയത്തിവന്ന് എന്റ പുസ്തകമെടുത്തുവെച്ച് കീറികളഞ്ഞു.എനിക്ക് സങ്കടം വന്നു.ആരോട് ദേഷ്യപ്പെടാന്‍.എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു.ഉമ്മ വന്ന് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു.ഭക്ഷണം കഴിച്ചുവന്ന് ബ്രഷ് ചെയ്തു.നേരെ നിന്നരികില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനായി വന്നു.ഇനി കിടന്നുറങ്ങട്ടെ.
                                                            ശുഭരാത്രി.


                                              
                                   ദില്‍റൂബ സി
                                      6A

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

മഴയുടെ ഓര്‍മ

        
"സ്വപ്നം" എന്ന വിഷയത്തെ അടിസ്ഥാനപെടുത്തി വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ.


 കോരിചൊരിയുന്ന മഴ. ആകാശം കറുത്തിരുണ്ട് ഭീതിപടര്‍ത്തി നില്‍ക്കുന്നു.അകലെ നിന്ന് തവളകളുടെ കരച്ചില്‍ കേള്‍ക്കാം.പെട്ടന്ന് ഒരു മിന്നല്‍.അമ്മേ....... അപ്പു പേടിച്ച് നിലവിളിച്ചു.വിളക്ക് അണഞ്ഞിരിക്കുന്നു.അവന്‍ കരയാന്‍ തുടങ്ങി.മോനേ ഇതാ വരുന്നു.അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചുപറഞ്ഞു.അമ്മിണി വിളക്കുമായി അപ്പുവിനടുത്തെത്തി.വേഗം കിടന്നുറങ്ങാന്‍ നോക്ക് അമ്മ പറഞ്ഞു.ഉം അവനൊന്ന് മൂളി.              ഡും.... ഡും....വാതിലില്‍ ആരോ മുട്ടുന്നു.അവള്‍ വാതില്‍ തുറന്നു."അമിണ്ണീ... കുഞ്ഞുങ്ങള്‍ ഉറങ്ങിയോ”? അച്ഛന്‍ ചോദിച്ചു.ഉറങ്ങി എന്നുപറഞ്ഞ് അവള്‍ അടുക്കളയിലേക്ക് പോയി.അച്ഛന് ചോറുവിളമ്പി. അപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു 
             കൂ.........കൂ.........കുയിലിന്റെ പാട്ടുകേട്ടാണ് അമ്മു ഉണര്‍ന്നത്.അവള്‍ വേഗം അപ്പുവിനെവിളിച്ചു.അമ്മു വേഗം പല്ലുതേച്ചുവന്നു.അമ്മയുടെ കൈയില്‍ നിന്നും ചായ വാങ്ങികുടിച്ചു.അപ്പോഴേക്കും മഴ ഇരമ്പിയെത്തിയിരുന്നു.കുടയുമെടുത്ത് അമ്മു മുന്നില്‍നടന്നു.അപ്പുപിന്നാലെയും.വെള്ളം തെറപ്പിച്ച് നനഞ്ഞുകുതിര്‍ന്ന് നടക്കന്‍ അവന് വലിയ ഇഷ്ടമാണ്.പോകുന്ന വഴിയില്‍ ഒരു തോടുണ്ട്.അവന്‍ കൈയിലിരുന്ന തുണികൊണ്ട് മീന്‍ പിടിക്കാന്‍ നോക്കി.'ഒന്നു വേഗംവാടാ' അമ്മു അവനെ പിടിച്ചുവലിച്ചു.അവന്‍ ധിം എന്ന് താഴെ വീണു.അയ്യോ... പെട്ടന്നാണ് അവന്‍ ഞെട്ടിയുണര്‍ന്നത്.ചുറ്റും നോക്കി.അമ്മു....അച്ഛന്‍...അമ്മ ഇല്ല.ആരും ഇല്ല.മഴപോലും.....പണ്ടത്തെകാലം എന്തു രസമായിരുന്നു.അവന്‍ വീണ്ടും കിടന്നുറങ്ങാന്‍ തുടങ്ങി.

                                               അജീബ
                                                 7B

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഗ്രാമത്തെ കൊല്ലരുത്


എന്റെ ഗ്രാമം മാറിതുടങ്ങി
പാടങ്ങളെല്ലാമില്ലാതെയായി.
വീടുകളെല്ലാം കൂടിതുടങ്ങി
ഗ്രാമങ്ങളെല്ലാം നഗരങ്ങളായി.
ഉള്ളമരങ്ങളുമില്ലാതെയായി
പുഴയെല്ലാം മാറി മാലിന്യമായി.
പരിസരത്താണെങ്കില്‍ ചപ്പുചവറുകള്‍
വാഹനം ഗ്രാമത്തില്‍ ചീറിപറക്കുന്നു.
സൈക്കിള്‍ മറന്നു നാട്ടുകാര്‍
ഗ്രാമത്തെ കൊല്ലരുതേ നിങ്ങള്‍....


                                          അന്‍സഫ്
                                                6A

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

പ്രകൃതിഭാവം


പ്രഭാതത്തില്‍ മഞ്ഞണിഞ്ഞ ഗിരിനിരകള്‍
സ്വര്‍ണപ്രഭപരത്തിയാകാശം.
മധുരഗീതം പൊഴിക്കുന്ന കിളികള്‍
മഞ്ഞിന്‍ കണമേന്തിയ ചെറുചെടികള്‍
കിരീടമണിഞ്ഞ ദേവതപോലെ.
ഒഴുകിയെത്തുന്ന ചെറുഅരുവികളില്‍
പാദസരത്തിന്റെ മൃദുഗീതങ്ങള്‍.
ഒഴുകി നീങ്ങുന്ന നദികള്‍ തന്‍
രോദനങ്ങള്‍ കേള്‍ക്കുന്നുവോ ?
ആതിര എ.കെ
6 A

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

വാനം


ഈ വാനം പൂത്തു തനിയെ 
ഈ വാനം പെയ്തു തനിയെ
ഒരു പല്ലവിപാടുന്നൊരു
കാറ്റിന്‍ ഈണം
ഈ വാനം കേട്ടു തനിയെ
ചന്ദ്രനുദിച്ചു വാനത്ത്
നിലാവു പരന്നു താഴത്ത്
താരമുദിച്ചു വാനത്ത്
ഈ വാനം പൂത്തു തനിയെ

നവരസ് 5A

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

പുത്തന്‍ മഴ


മാനം കറുക്കുന്ന നേരമന്ന്
ചെല്ലക്കാറ്റാവഴി പോകും നേരം
കുഞ്ഞിമഴത്തുള്ളി വീണിടുന്നു.
കുഞ്ഞി മീനുകള്‍ ആലോലം പാടി
അങ്ങോട്ടും ഇങ്ങോട്ടും തുള്ളിടുന്നു.
തവളകളാമോദം ചാടിടുന്നു.
കുഞ്ഞിചെടികളതാടിടുന്നു.
കുയിലുകള്‍ സ്വരമഴ തൂകിടുന്നു.
വാനിലോവര്‍ണം വിരിഞ്ഞിടുന്നു.
മാനസം മയിലായിയാടിടുന്നു.
                          
                 മുഹമ്മദ് ഫര്‍ഷിന്
                                6A

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം


എന്റെ ഗ്രാമം കൊച്ചുഗ്രാമം
ഭംഗിയുള്ള ഗ്രാമം
എന്നുമെന്നും എന്റെയുള്ളില്‍
നന്‍മ നേരും ഗ്രാമം‌
പച്ച തേച്ചു നിന്നിടുന്നു
കൊച്ചു കൊച്ചു കുന്നുകള്‍
ഒച്ചവെച്ചൊഴുകിടുന്നു
ചന്തമുള്ള തോടുകള്‍ 
 
കാറ്റിലൂടെ എത്തിടുന്നു
എങ്ങുമെങ്ങും പൂമണം
പാടിടുന്നു പൂമരത്തിന്‍
കൊമ്പുകളില്‍ കുയിലുകള്‍
എന്റെ ഗ്രാമം കൊച്ചുഗ്രാമം
ഭംഗിയുള്ള ഗ്രാമം

                     മെറിന്‍ ദീപന്‍
                          5B

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

വായനാകുറിപ്പ്


                                  ഗോസായി പറഞ്ഞ കഥ 
                        ലളിതാംബിക എഴുതിയ 'ഗോസായി പറഞ്ഞ കഥ' എനിക്ക് വളരെയധികം ഇഷ്ടമായി.ഗോസായിയെന്ന സന്യാസിയാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം.പുഴകളും തോടും നിറഞ്ഞ 'ആലപുരം' എന്ന ഗ്രാമത്തിലേക്ക് ഗോസായിമുത്തപ്പന്‍ എത്തുന്നു. കുട്ടികളുമായി ധാരാളം കഥകളും പാട്ടും പങ്കുവെക്കുന്നു.മലകള്‍ക്കപുറത്തുനിന്ന് കടലുകള്‍ക്കപുറത്തുനിന്ന് എത്രയോ നാടുകള്‍ കടന്ന് വരുന്ന ഈ മുത്തപ്പന്‍ എല്ലാ സംസ്ഥാനങ്ങളെകുറിച്ചും അവിടുത്തെ വേഷങ്ങളെകുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.ഈ കഥയില്‍ നിന്ന് പട്ടണത്തെയും ഗ്രാമത്തേയും നമുക്ക് വേര്‍തിരിച്ച് തന്നെ മനസിലാക്കാം.പട്ടണവാസികളുടെ ഭക്ഷണം, വസ്ത്രം എല്ലാം ഗ്രാമവാസികള്‍ക്ക് പറ്റുകയില്ല.എന്നാല്‍ ഗോസായിമുത്തപ്പന് ഗ്രാമവും പട്ടണവും ഒരുപോലെയാണ്.ഗ്രാമങ്ങളാണോ പട്ടണങ്ങളാണോ കൂടുതല്‍ നല്ലത്? കഥ വായിച്ചാല്‍ ഈ ചോദ്യത്തിനുത്തരം നമുക്ക് കിട്ടും അത്രക്ക് മനോഹരമായാണ് ഗ്രാമങ്ങളെ കഥാകാരി അവതരിപ്പിച്ചിരിക്കുന്നത്.കൂട്ടുകാരെ ഈ കഥ നിങ്ങള്‍ക്കും വളരെയധികം ഇഷ്ടമാവും...
അദ്നാന്‍ എ
5B

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

മഴ പെയ്തപ്പോള്‍


      നാലാം തരത്തിലെ ഹൃദയത്തിലെ പൂന്തോപ്പ് എന്ന പാഠഭാഗത്ത് കഥപൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനത്തിന്റെ അനുബന്ധമായാണ് ''ചിത്രം നോക്കികഥയെഴുതാം "എന്ന പ്രവര്‍ത്തനമൊരുക്കിയത്.കഥാചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ വിദ്യാലയചുമരിലെ ചിത്രമാണ് തെരഞ്ഞെടുത്തത് .ചിത്രവും കഥയും താഴെ നല്കുന്നു
                                                       മഴ പെയ്തപ്പോള്‍
പണ്ട് ഒരിടത്ത് സച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു.കിങ്ങിണി പുഴയുമായി നല്ല കൂട്ടാണവന്.സ്കൂളിലേക്കുള്ള യാത്രയില്‍ അവന്‍ എന്നും കിങ്ങിണിപുഴയുടെ അടുത്തെത്താറുണ്ട്.ഒരു ദിവസം വൈകുന്നേരം കിങ്ങിണിപുഴയുമായി കിന്നാരം പറഞ്ഞിരിക്കുമ്പോഴാണ് കിട്ടന്‍ തവള ചാടി ചാടി വരുന്നതുകണ്ടത്."അല്ല കിട്ടാ നിനക്കിന്ന് വേറെ പണിയൊന്നുമില്ലെ. നിന്റെ കുഞ്ഞന്‍ തവളയെവിടെ”? സച്ചു ചോദിച്ചു.അവന്‍ "കളിച്ചോണ്ടിരിക്കുവാ സച്ചു" കിട്ടന്‍ മറുപടി പറഞ്ഞു.അപ്പോള്‍ കിങ്ങിണിപുഴ പറഞ്ഞു "സച്ചു മഴക്കാര്‍ മൂടുന്നുണ്ട്.നല്ലമഴ പെയ്യുംന്നാ തോന്നുന്നെ നീ വേഗം വീട്ടിലേക്ക് പൊയ്ക്കൊ”. എന്നാല്‍ ശരി കിട്ടു വേഗം വീട്ടിലേക്ക് പോയി.അന്നു രാത്രി പെരും മഴയായിരുന്നു.സച്ചു ആലോചിച്ചു കിട്ടന്‍ തവളക്കും കിങ്ങിണിപുഴയ്ക്കു് എന്തെങ്കിലു സംഭവിച്ചോ ആവോ?പുഴയിലെ മീനുകള്‍ ഒലിച്ചുപോയിട്ടുണ്ടാവുമോ?പുഴയിലെ വെള്ളം കലങ്ങിയിട്ടുണ്ടാവും.ഹൊ എന്നാല്‍ കിങ്ങിണിപുഴയെ കാണാന്‍ ഒരു ചന്തവും ഉണ്ടാവില്ല.നേരം വെളുത്തു മഴ ചാറുന്നുണ്ട് സച്ചു വേഗം പുഴയരികിലേക്ക് ഓടി. "കിങ്ങിണി നിനക്കെന്തെങ്കിലും പറ്റിയോ'?ഇല്ല സച്ചു അവള്‍ മറുപടിപറഞ്ഞു.ഞാനാകെ പേടിച്ചു.എന്തിനാ നീയിങ്ങനെ പേടിക്കുന്നെ ചിന്നനാമ ചോദിച്ചു."മലവെളളം വന്നാല്‍ നിങ്ങള്‍ ആപത്തിലാവുമല്ലോന്ന് കരുതി”.ദേ സച്ചു മഴ വരുന്നു ഓടിക്കോ..കിട്ടന്‍ തവള കൂനിനടിയില്‍ നിന്ന് വിളിച്ചു പറഞ്ഞു.സച്ചു വേഗം വാഴതോപ്പില്‍ പോയി ഒരു വാഴയിലയുമായി വന്നു കിന്നരിപുഴയുടെ അരികിലിരിപ്പായി.കുഞ്ഞന്‍ മീന്‍ ഉത്സാഹത്തോടെ അവനരികിലെത്തി.സച്ചു മഴ കനക്കുന്നുണ്ട് വേഗം വീട്ടിലേക്ക് തന്നെ പൊയ്ക്കൊ.ശരിയാ വെറുതെ അമ്മയുടെ കൈയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ട.കിട്ടനാമ പറഞ്ഞു.അവന്‍ കൂട്ടുകാരോട് യാത്ര പറഞ്ഞ് വാഴയിലയും ചൂടി വീട്ടിലേക്കോടി..കിന്നരിപുഴയും കൂട്ടുകാരും സന്തോഷത്തോടെ അവനെ നോക്കിനിന്നു..
                                                                                                നികിത എം
                                                                                                  4A

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

TWO POEMS

FLOWERS AND BIRDS


Flowers are beautiful
And birds are beautiful
Flowers and birds are
Very very cute
Flowers and birds are
Very very beautiful
And I like flowers and birds

ATHIRA K SURESH
STD 7B






MY LITTLE BROTHER


My little brother is beautiful
My little brother is my happines
And my littile brother is my hero
When my little brother smile
Flowers also smile
When my little brother jump
Butterfly also jump
I love my little brother


SELMI T K
STD 7A

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

മാറുന്ന കാലം




നാട്ടിലേക്കുള്ള യാത്രയില്‍ അമ്മുവിന്റെ മനസ്സില്‍ വയലും കുളവുമൊക്കെയായിരുന്നു.പാടത്തും പറമ്പിലും അമ്മൂമയോടൊപ്പം നടക്കാം.നഗരത്തിലെ തിരക്ക് മടുത്തു.....ഇനി കുറച്ച് ദിവസം അമ്മൂമയോടൊപ്പം താമസ്സിക്കുകതന്നെ വേണം..പുറത്തെ കാഴ്ച കണ്ടവള്‍
പതിയെ ഉറക്കലേക്ക് വഴുതിവീണു.
ഗ്രാമത്തില്‍ എത്തിയപ്പോള്‍ അവളൊന്ന് അമ്പരന്നു.അവിടെയും തിരക്ക് ബാധിച്ചിരിക്കുന്നു.നിറയെ കെട്ടിടങ്ങള്‍.....അമ്മൂമെ ഇവിടെയിപ്പൊ വയലില്‍ കൃഷിയൊന്നുമില്ലലോ?.അമ്മൂമ സങ്കടത്തോടെ പറഞ്ഞു.ഇപ്പൊ അതൊക്കെ എല്ലാവരും നശിപ്പിച്ചില്ലേ...ഇപ്പൊ ആര്‍ക്കും ഒന്നുവേണ്ട...അവള്‍ക്ക് സങ്കടം വന്നു.എല്ലാവരും മാറും അവര്‍ പിറു പിറുത്തു

അന്‍സഫ് പി 6A

വഴക്ക്


നല്ലമഴ അമ്മയെ കാത്തിരിക്കുകയാണ് അനിത,ഏറെ നേരം കഴിഞ്ഞും അമ്മയെ കാണാനില്ല.ഡും...ഡും...ആരോ വാതിലില്‍ മുട്ടുന്നു‍.അവള്‍ വാതില്‍ തുറന്നുനോക്കി. അമ്മാവനാണ് കൂടെയാരൊക്കെയോ ഉണ്ട്.ഒന്നും മിണ്ടാതെ അമ്മാവന്‍ ചാരുകസേരയില്‍ ഇരുന്നു.''അമ്മയിങ്ങ് വരട്ടെ വന്നിട്ട് കുറേ വഴക്ക് പറയണം. ''എത്ര നേരമായി ഞാനിവിടെ ഒറ്റക്കിരിക്കുന്നു‍.അവളുടെ വഴക്ക് കേള്‍ക്കാന്‍ അമ്മയിനി വരില്ലെന്ന് അപ്പോഴും അവളറിഞ്ഞിരുന്നില്ല.

അജീബ 7A

ജീവിതയാത്ര














        


തിരയുടെ ഓളത്തില്‍ ഒഴുകുന്ന നേരമെന്‍
പിടയുന്ന നെഞ്ചകം തിരയുന്നു ഞാന്‍
ഓര്‍മതന്നാഴിയില്‍ അലയുന്ന തണ്ടുപോല്‍
ജീവിത താഴ്വര തേടുന്നു ഞാന്‍,
ഒരു കൊച്ചുതോണിപോല്‍
ഒഴുകുന്ന വിരഹങ്ങള്‍,
ദു:ഖത്തിന്‍ നേരുമായ്
യാത്ര തുടരുമാ വീഥിയില്‍,
അറിയില്ല കാലത്തിന്‍ കെടുതിയില്‍
നിന്നെന്റെ സ്വപ്നങ്ങള്‍ വെണ്ണീറായ്
തീരുമോ ഭുമിയില്‍?...
                    
                           അഞ്ജലി 7A